തൊടുപുഴ: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ജനനദിവസവും മരണദിവസവും ഫേസ്ബുക്കിൽ പങ്കുവച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. അടിമാലി ആനച്ചാൽ ഓലിക്കുന്നേൽ ദീപുവാണ് (34) തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കരിമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ആദ്യം ഇവിടെ ജീവനക്കാരനായിരുന്ന ദീപു പിന്നീട് ബാർബർ ഷോപ്പ് ഏറ്റെടുക്കുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വരുമാനം നഷ്ടപ്പെട്ട് വലിയ കടബാദ്ധ്യതയുണ്ടായെന്നാണ് വിവരം. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമായി തൊടുപുഴ പൊലീസും പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: മായ. മകൻ: ആദിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |