കൊച്ചി: കൊവിഡ് ബാധിച്ചവരിൽ രക്തയോട്ടം നിലച്ച് കുടൽ പ്രവർത്തനരഹിതമാകുന്ന അതീവഗുരുതരമായ അവസ്ഥയെ തരണം ചെയ്ത് മലപ്പുറം സ്വദേശി ഫാറൂഖ്. ചെറുകിട കച്ചവടക്കാരനായ ഫറൂഖ് കൊവിഡ് മുക്തനായതിന് ശേഷമാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയത്. കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക മാത്രമായിരുന്നു ഡോക്ടർമാർ നിർദേശിച്ച പോംവഴി.
തൃശൂർ മെഡിക്കൽ കോളജിൽ രണ്ടു ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത പനി ബാധിച്ചു. കുടലിനകത്തെ സ്റ്റിച്ച് പൊട്ടി. 38 കാരനായ ഫാറൂഖിനെ അതീവ ഗുരുതരാവസ്ഥയിലാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിച്ചത്. ജൂലായ് 16ന് മൂന്നാമത്തെ ശസ്ത്രക്രിയ നടത്തി. എട്ട് ദിവസം വീണ്ടും ഐ.സി.യുവിൽ. ആഗസ്റ്റ് രണ്ടിന് ഡിസ്ചാർജ് ചെയ്തു. ഗ്യാസ്ട്രോസർജറി വിഭാഗം തലവൻ ഡോ .പ്രകാശ്,ഡോ. കമലേഷ്,ഡോ.വിപിൻ, ഡോ. സിദ്ധാർത്ഥ്,ഡോ. സുരേഷ് ജി നായർ,ഡോ. ജോബിൻ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് ഫറൂഖിനെ ചികിത്സിച്ചത്.
രക്തയോട്ടം നിലച്ചതിനെ തുടർന്ന് ചുരുങ്ങിപ്പോയ കുടലും കുടലിലെ ചോർച്ചയും കുടൽ മുറിച്ച് മാറ്റാതെ തന്നെ പരിഹരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.
ഡോ. പ്രകാശ്.കെ,ഗ്യാസ്ട്രോസർജറി വിഭാഗം,ആസ്റ്റർ മെഡ്‌സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |