തൃശൂർ : കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ.വി. ഗോപിനാഥനെ പരിഹസിച്ച് അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നുകിൽ രാജാവായി കോൺഗ്രസിൽ വാഴുക, അല്ലെങ്കിൽ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്തു കഴിയുകയെന്നാണ്, ഗോപിനാഥ് പാർട്ടി വിടുന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പുള്ള പോസ്റ്റിൽ അക്കര പറയുന്നത്.
എന്തിനാണ് സ്ഥാനമാനങ്ങളുടെ പിറകേ പോകുന്നത്?. ഗോപിനാഥിന് പകരം വയ്ക്കാൻ പാലക്കാട്ട് നിലവിൽ ആരുമില്ല. പക്ഷേ, പാർട്ടി വിട്ടുപോയാൽ പകരം ആള് വരും. അതു കാലത്തിന്റെ ശീലമാണ്. എം.എൽ.എയും ഡി.സി.സി പ്രസിഡന്റും, കെ.പി.സി.സി ഭാരവാഹിയുമൊക്കെയായി. നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്. പെരുങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ് പദവികൾ അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും ചോദിച്ചുവന്നിട്ടുണ്ടോ?. അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?. ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെ കൂടെ. അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപെടും എന്നിങ്ങനെയാണ് പോസ്റ്റ്. എന്നാൽ, ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്റടക്കം രംഗത്തു വന്നത് അനിൽ അക്കരയ്ക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |