തിരുവനന്തപുരം:സ്‌കൂളുകൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്.സുരക്ഷിതമായ യാത്രാ സൗകര്യങ്ങൾ മുതൽ അണുവിമുക്തമായ ശുചിമുറികൾ വരെ ഒരുക്കേണ്ടതുണ്ട്. വിദ്യാർത്ഥികളെ എത്തിക്കാനുളള വാഹന ക്രമീകരണത്തിൽ ചർച്ച തുടരുന്നു.
സ്‌കൂളുകളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് അധികൃതർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങൾ പഠിപ്പിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. അദ്ധ്യപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്.
കർശന നിയന്ത്രണങ്ങളോടെ നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്.എല്ലാ ക്ളാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്ക് പോകുന്നത്. ഒന്നു മുതൽ ഏഴുവരെയുള്ള ക്ളാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ളാസുകളും നവംബർ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ധാരണയായത്. പതിനഞ്ചോടെ എല്ലാ ക്ളാസുകളും തുടങ്ങാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |