ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ വീണ്ടും എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിസിനസ്സ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്നും ആദായ നികുതി റിട്ടേൺ അടയ്ക്കാതെ കോടികൾ ഒഴുക്കിയെന്നുമുള്ള വാദങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്.
ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗൾഫിൽ പോയി ബിസിനസുകൾ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് വാദിക്കുന്നതെങ്കിലും ഇതിനൊന്നും തെളിവോ രേഖകളോ സമർപ്പിക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ സുഹൃത്ത് അരുൺ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. ബിനീഷിന് വേണ്ടി ബാങ്ക് നിക്ഷേപങ്ങൾ നടത്തിയ വ്യക്തിയാണ് അനിക്കുട്ടൻ. ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ഡി കർണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു.. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |