കോഴിക്കോട്: കാമ്പസുകളിൽ പലയിടത്തും തീവ്രവാദം വളർത്തുന്നുണ്ടെന്ന സി.പി.എം സംഘടനാ റിപ്പോർട്ടിലെ വിലയിരുത്തലിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയേണ്ടതുണ്ടെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. തീവ്രവാദം ഇല്ലാതാക്കുന്നതിന് ശ്രമിക്കുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഏതെങ്കിലും പ്രൊഫഷണൽ കോളേജുകളിൽ തീവ്രവാദക്കാർ പിടിമുറുക്കുന്നുണ്ടെങ്കിൽ തുറന്നു പറയണം. ഒളിപ്പിച്ചു വച്ച് കാര്യങ്ങൾ പറയുമ്പോൾ അത് സാമുദായികസ്പർദ്ധ വളർത്താനേ സഹായിക്കൂ. എല്ലാ സമുദായങ്ങളെയും ഒന്നിച്ചു നിറുത്തേണ്ടിടത്ത് ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ നോക്കുന്നത് കേരളത്തിന് ആപത്താണ്. യഥാർത്ഥത്തിൽ സി.പി.എമ്മാണ് ഏറ്റവും വലിയ വർഗീയകക്ഷിയെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
കേരളത്തിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്തത് വിദ്യാർത്ഥികളെ രണ്ടു തട്ടിലാക്കും. അടിസ്ഥാന സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകൾ വരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |