തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കുട്ടിക്ക് പോലും ഉപരിപഠനാവസരം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് മലബാർ മേഖലയിൽ വർദ്ധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ ആരംഭിക്കും. ആഴ്‌ചയിൽ ആറ് ദിവസം പ്രവൃത്തി ദിവസമാണ്. ഒന്നിടവിട്ടുളള ദിവസങ്ങളിൽ ഉച്ചവരെയാണ് ക്ളാസ്. ഉച്ചഭക്ഷണം ഉണ്ടാകില്ല. ഒരു ബെഞ്ചിൽ രണ്ട് കുട്ടികളിരിക്കുന്ന തരത്തിലാകും ക്ളാസുകളുണ്ടാകുക. എല്ലാ വകുപ്പുകളുമായും സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഇക്കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ, അദ്ധ്യാപകർ,വിവിധ രാഷ്‌ട്രീയ പാർട്ടികൾ എന്നിവരുമായി ചർച്ച ചെയ്‌ത് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |