തിരുവനന്തപുരം: കൊവിഡിനു മുമ്പുണ്ടായിരുന്നതുപോലെ എല്ലാവർക്കും ഇന്നുമുതൽ വീടിനു പുറത്തിറങ്ങാം. ഹോട്ടലുകളിലും ബാറുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു കഴിക്കാം. നിലവിലുള്ള സീറ്റ് എണ്ണത്തിന്റെ 50 ശതമാനത്തിനാണ് ഒരേ സമയം പ്രവേശനാനുമതിയെന്നും കൊവിഡ് അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു ഡോസ് വാക്സിനെടുത്തവർ, ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ, കൊവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവർ എന്നിവർ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണമാണ് മാറ്റിയത്.
സിനിമാ തീയേറ്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല. ജനക്കൂട്ടമുണ്ടാകുന്ന കലാപരിപാടികൾക്കും അനുമതിയില്ല. വിവാഹം അടക്കമുള്ള പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും നീക്കിയിട്ടില്ല. കണ്ടെയിൻമെന്റ് സോണുകൾ സംബന്ധിച്ച നിബന്ധനകളും തുടരും. സാമൂഹ്യ അകലം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഹോട്ടൽ, ബാർ
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഇരുന്നു കഴിക്കാം
ഹോട്ടലുകളിൽ 18 വയസിനു താഴെയുള്ളവർക്ക് വാക്സിൻ ബാധകമല്ല
ജീവനക്കാർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധം
എ.സി പാടില്ല. ജനലുകളും വാതിലുകളും തുറന്നിടണം
സ്റ്റേഡിയം, നീന്തൽക്കുളം
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനം
18 വയസ് തികയാത്തവർക്ക് വാക്സിൻ നിബന്ധനയില്ല
കൊവിഡ് പ്രോട്ടോകോൾ പാലിക്കണം
ജീവനക്കാർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധം
'' പാേസിറ്റീവായ ഒരാൾ ഹോട്ടലിൽ വന്നാൽ അയാൾ പോയി നാല് മണിക്കൂറിനുള്ളിൽ വരുന്നവർക്കും വൈറസ് ബാധിക്കാം. അതിജീവിക്കാൻ എക്സോറ്റ് ഫാനുകൾ പ്രവർത്തിപ്പിക്കണം. ജനാലകൾക്കടുത്ത് പുറത്തേക്ക് അഭിമുഖമായി ടേബിൾ ഫാനുകൾ വയ്ക്കണം. ബാറുകൾ ഓപ്പൺ എയറിൽ പ്രവർത്തിക്കുന്നതാണ് ഉചിതം.''
ഡോ. പി.ഗോപികുമാർ
സെക്രട്ടറി, എെ.എം.എ
''ഹോട്ടൽ തൊഴിലാളികളെല്ലാം വാക്സിൻ എടുത്തവരാണ്. തുറക്കുന്നത് വലിയ ആശ്വാസം.
അജിത് സി.നായർ
ജില്ലാ സെക്രട്ടറി, എറണാകുളം
ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |