ബെർലിൻ : നാലു തവണകളിലായി നീണ്ട 16 വർഷം ജർമനിയെ നയിച്ച ഏഞ്ചല മെർക്കൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കി പടിയിറങ്ങുന്നു. യുദ്ധാനന്തര ജർമ്മനിയിൽ ആദ്യമായി നിലവിലം ചാൻസലർ മത്സരിക്കാത്ത തിരഞ്ഞെടുപ്പിൽ നാളെ ജനങ്ങൾ ജർമ്മൻ ജനത തങ്ങളുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. കടുത്ത യാഥാസ്ഥിതിക നിലപാടുകൾ പിന്തുടർന്നിരുന്ന ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി(സി.ഡി.യു) യെ ഇന്നു കാണുന്ന രീതിയിലേക്ക് ഉടച്ചു വാർത്ത് ജർമ്മനിയിലെ ജനപ്രീയ പാർട്ടിയാക്കി മാറ്റിയതിൽ മെർക്കലിന്റെ പങ്ക് വളരെ വലുതാണ്. ജർമ്മനിയുടെ വനിതാ ചാൻസലറായി 2005 ൽ സ്ഥാനമേറ്റ മെർക്കൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ്. ജർമ്മൻ ജനതയുടെ വിശ്വാസമാർജ്ജിച്ച് നീണ്ട പതിനാറ് വർഷമാണ് എതിരാളികളില്ലാതെ മെർക്കൽ ജർമ്മനിയെ നയിച്ചത്. 16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്ക് ഫെഡറൽ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനായി ഇന്ന് ജർമ്മൻ ജനത പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വിജയം ആരുടെ കൂടെയായാലും ജർമ്മനിയിലെ മെർക്കൽ യുഗത്തിന് അന്ത്യമാകും. നിലവിൽ സോഷ്യൽ ഡമോക്രാറ്റ് പാർട്ടി (എസ്പിഡി)യുടെ ചാൻസലർ സ്ഥാനാർഥിയായ ഒലാഫ് ഷോൾസാണ് അഭിപ്രായസർവേകളിൽ മുന്നിലുള്ളത്. ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും (സി.ഡി.യു) ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സി.എസ്.യു.) ചേർന്ന സഖ്യത്തിന്റെ സ്ഥാനാർത്ഥി അർമിൻ ലഷറ്റാണ്. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നും അഭിപ്രായ സർവേകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |