പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വമ്പൻ തോൽവിക്ക് കാരണക്കാരെ തെരഞ്ഞുപിടിക്കാൻ യൂത്ത് കോൺഗ്രസിൽ നടപടി തുടങ്ങി. പദവികൾ അലങ്കാരമായി കൊണ്ടു നടന്ന നേതാക്കളെ ഒഴിവാക്കുന്നതിന് യൂത്ത് കോൺഗ്രസിലാണ് ആദ്യ ശുദ്ധീകരണം.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ജില്ലയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നീക്കി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പത്തനംതിട്ട സന്ദർശനത്തിന് പിന്നാലെയാണിത്. പ്രവർത്തനം നിർജീവമായ 15 മണ്ഡലം കമ്മറ്റികളെയും പിരിച്ചുവിടാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ഭാരവാഹിത്വം നേടിയ ശേഷം പ്രവർത്തിക്കാത്ത നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഡി.സി.സി നേതൃ യോഗത്തിൽ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ യൂത്ത് കോൺഗ്രസിന്റെ പല മണ്ഡലം കമ്മിറ്റികളും നിർജീവമായിരുന്നതായി തോൽവി പഠിക്കാനെത്തിയ കെ.പി.സി.സി സമിതി റിപ്പോർട്ട് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ മത്സരിച്ച അടൂരിൽ യുവാക്കളായ പ്രവർത്തകർ അൽപ്പമെങ്കിലും ഉൗർജിതമായത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള 50ലേറെ മണ്ഡലം കമ്മിറ്റികൾ ജില്ലയിലുണ്ട്.
അതേസമയം, 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കിയതല്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞഉ. പ്രവർത്തിക്കാത്ത കമ്മിറ്റികൾ പുന:സംഘടിപ്പിച്ചതാണ്. ചില മണ്ഡലം പ്രസിഡന്റുമാർ മറ്റു പാർട്ടികളിൽ ചേരുകയും ചിലർ മറ്റ് കാരണങ്ങളാൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ പുതിയ പ്രസിഡന്റുമാരെ നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |