പാട്ന: ബിഹാറിലെ പാട്നയിൽ ഗർഭിണിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. അബോധാവസ്ഥയിലായ 24കാരിയെ പാട്ന ജംഗ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങി. യുവതിയുടെ പരാതിയിൽ വിശാൽ, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന് പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയോട് സമീപവാസികളായ രണ്ട് പേർ അപമര്യാദമായായി പെരുമാറുകയായിരുന്നു. തുടർന്ന് ഇവർ യുവതിയെ ബലംപ്രയോഗിച്ച് സമീപമുള്ള പാടത്തേക്ക് കൊണ്ടുപോയി. മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം മൂന്ന് പേരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
ചെറുക്കാൻ ശ്രമിച്ച യുവതിയെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. പിന്നീട് യുവതിയുടെ ശബ്ദം കേട്ടെത്തിയ റെയിൽവേ പൊലീസാണ് ഇവരെ വനിതാ പൊലീസ് സ്‌റ്റേഷനിലേക്കെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |