₹ഗോൾവാൾക്കർ , സവർക്കർ കൃതികൾ വിമർശന വിധേയമാക്കി പഠിപ്പിക്കും
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ വിവാദമായ പി.ജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിൽ മാറ്റം വരുത്തി. ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും ഒഴിവാക്കി. ഗോൾവാൾക്കർ ,വിനായക് ദാമോദർ സവർക്കർ എന്നിവരുടെ കൃതികൾ വിമർശന വിധേയമാക്കി പഠിപ്പിക്കും. ഗാന്ധിയൻ, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉൾപ്പെടുത്തും. പുതുക്കിയ സിലബസിന് സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗീകാരം നൽകി. വിദഗ്ധ സമിതി നിർദ്ദേശങ്ങൾ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്.
ആർ.എസ്.എസ് സൈദ്ധാന്തികനായ എം.എസ് ഗോൾവാൾക്കർ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ പാഠഭാഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതാണ് വൻ വിവാദത്തിന് കാരണമായത്. വി.ഡി സവർക്കർ, ബൽരാജ് മധോക്ക്, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസിലുണ്ടായിരുന്നു. പ്രതിഷേധമുയർന്നതോടെ സിലബസിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |