തിരുവനന്തപുരം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ പ്രചരണാർത്ഥം മിൽമയൊരുക്കുന്ന മൂന്നുകോടി രൂപയുടെ സമ്മാനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മാതൃകാ കൂപ്പൺ കൈമാറ്റവും പട്ടം മിൽമ ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കാലിത്തീറ്റ നിർമ്മിക്കാനുള്ള അസംസ്കൃതവസ്‌തുക്കൾ കേരളത്തിൽ ഉത്പാദിപ്പിക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. മാതൃകാ കൂപ്പൺ മന്ത്രിയിൽ നിന്ന് മിൽമ ചെയർമാൻ കെ.എസ്. മണി സ്വീകരിച്ചു.
മിൽമ മാനേജിംഗ് ഡയറക്‌ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീര വികസനവകുപ്പ് ഡയറക്ടർ ഇൻ-ചാർജ് വി.പി. സുരേഷ്‌കുമാർ, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ എന്നിവർ സംസാരിച്ചു.
ഓരോ ചാക്ക് മിൽമ ഗോമതി ഗോൾഡിനുമൊപ്പം 250 രൂപയുടെ സമ്മാനക്കൂപ്പണുണ്ട്. ഇതുപയോഗിച്ച് മിൽമയുടെ പാലുത്പന്നങ്ങളും ധാതുലവണ മിശ്രിതമായ മിൽമാമിന്നും വാങ്ങാം. ഇന്നുമുതൽ ഡിസംബർ 31 വരെയാണ് സമ്മാനപദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |