തിരുവനന്തപുരം: വനിതാകമ്മിഷൻ അംഗം ഷാഹിദ കമാൽ ഒരു മാസത്തിനകം വിദ്യാഭ്യാസയോഗ്യതാരേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദ്ദേശിച്ചു. വനിതാകമ്മിഷൻ അംഗമാകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖിലഖാൻ നൽകിയ പരാതിയിലാണ് നിർദ്ദേശം.
ഡിഗ്രിയില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മിഷൻ വെബ്‌സൈറ്റിൽ ഫോട്ടോയ്ക്ക് താഴെ ചേർത്തിട്ടുള്ളത്. 2009ൽ കാസർകോട് ലോക്‌സഭാ സീറ്റിലും 2011ൽ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസയോഗ്യത ബി.കോം ആണ് കാണിച്ചിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ ബി.കോം പാസായിട്ടില്ലെന്നും കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നതായി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ മരണശേഷം വിദൂരവിദ്യാഭ്യാസത്തിലൂടെ ബി.കോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയെന്ന് അവകാശപ്പെട്ടിരുന്നതായി പരാതിയിലുണ്ട്. കേസ് അടുത്ത മാസം 25 ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |