തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയിൽ കള്ളിന് പ്രാധാന്യം നൽകുമെന്നും കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വരുത്തുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. കേരള കള്ള് വ്യവസായ വികസനബോർഡ് ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരികളുടെ ജീവിതത്തിനൊപ്പം മദ്യവുമുണ്ട്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പാനീയങ്ങൾ വിദേശികൾക്ക് ഇഷ്ടവുമാണ്. അതു ഫലപ്രദമായി ഉപയോഗപ്പെടുത്താനായാൽ ഈ മേഖലയിൽ അനന്ത സാദ്ധ്യകളാണുള്ളത്. അധിക കള്ള് എങ്ങനെ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റാമെന്നതിനെ കുറിച്ചും ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |