കൊച്ചി: ആഡംബര കാറുകളുടെ ഉടമ മോൻസണല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നാല് കാറുകൾക്ക് രേഖകളില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം. വിശദാംശങ്ങൾ തേടി ഇതര സംസ്ഥാന മോട്ടോർ വാഹന വകുപ്പുകളെ സമീപിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
എട്ട് കാറുകളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. ഒരു വാഹനവും മോൻസണിന്റെ പേരിലുള്ളതല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രണ്ട് വാഹനങ്ങൾ രൂപമാറ്റം വരുത്തി പോർഷെയാക്കി. മസ്ദ, മിത്സുബിഷി വാഹനങ്ങളാണ് പോർഷെ മാതൃകയിലാക്കിയത്.
മോൻസണിന്റെ കലൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ കാറുകൾ എല്ലാം പാട്ടവണ്ടികളാണെന്നും, റോഡിലിറക്കാൻ കഴിയാത്തവയാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. മിക്ക വാഹനങ്ങളുടെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാൻ ഇവ വീട്ടിൽ പ്രദർശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |