അന്തിക്കാട്: പുത്തൻ പീടികയിലും, പെരിങ്ങോട്ടുകരയിലും ക്ഷേത്രങ്ങളിൽ വ്യാപക മോഷണ ശ്രമം. പുത്തൻപീടികയിൽ അന്തിക്കാട് ദേവസ്വം കീഴേടം തോന്നിയ കാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടു. ഞായറാഴ്ച രാവിലെ ക്ഷേത്രനട തുറക്കുന്നതിന് ജീവനക്കാർ എത്തിപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. പെരിങ്ങോട്ടുകര പഴുവം ദേവസ്വം കീഴേടം തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവഗ്രഹ പ്രതിഷ്ഠയുടെ മുൻപിലെ ഭണ്ഡാരത്തിന്റെ പാഡ് ലോക്ക് പൊട്ടിച്ച നിലയിലും, ക്ഷേത്രം ഓഫീസ് തുറന്ന് അലമാര പൊളിച്ച നിലയിലുമാണ് കാണപ്പെട്ടത്. തിരുവാണിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഒരേ ദിവസം തന്നെ രണ്ടു ക്ഷേത്രങ്ങളിലും മോഷണശ്രമം നടന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട് ഡിവിഷൻ ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ അന്തിക്കാട് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |