ജനീവ: 2050 ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേർ ജലദൗർലഭ്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭയുടെ ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യിയു.എം.ഒ.) തയ്യാറാക്കിയ ‘ദ സ്റ്റേറ്റ് ഒഫ് ക്ലൈമറ്റ് സർവീസസ് 2021: വാട്ടർ റിപ്പോർട്ട്.
കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച എന്നിവയുൾപ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
2018ൽ 360 കോടി പേർക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലദൗർലഭ്യം അനുഭവിക്കേണ്ടി വന്നു. 2050ഓടെ ഇതു 500 കോടി കടക്കും. ചൂടു കൂടുന്നത് ആഗോളതലത്തിൽ വർഷകാലങ്ങളിൽ മാറ്റമുണ്ടാക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യാരോഗ്യത്തെയും ബാധിക്കുന്നു - ഡബ്ല്യിയു.എം.ഒ സെക്രട്ടറി ജനറൽ പ്രൊഫ.പീറ്റെരി താലസ് പറഞ്ഞു.
@ ജലത്തിന്റെ അളവ് കുറയുന്നു
കഴിഞ്ഞ 20 വർഷത്തിനിടെ ഭൂഗർഭ ജലത്തിന്റെ അളവ് പ്രതിവർഷം ഒരു സെന്റിമീറ്റർ എന്ന തോതിൽ കുറയുന്നുണ്ട്. അന്റാർട്ടിക്കയിലും ഗ്രീൻലൻഡിലുമാണ് ഏറ്റവും കുറയുന്നത്. 2000ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ 137 ശതമാനത്തിന്റേയും വരൾച്ചയുടെ എണ്ണത്തിലും കാലയളവിലും 29 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി. വെള്ളപ്പൊക്കങ്ങളും ഇതു കാരണമുണ്ടായ സാമ്പത്തിക നഷ്ടവും കൂടുതലും ഏഷ്യയിലാണ്. വരൾച്ച കാരണമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതലുണ്ടായത് ആഫ്രിക്കയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |