കൊച്ചി: സ്വർണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്രേതാണ് ഉത്തരവ്. സ്വപ്ന സുരേഷിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സ്വപ്ന സുരേഷിനു മേൽ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു.
ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഒരു വർഷം പൂർത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ കേസിൽ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് ജയിലിൽ തുടരേണ്ടി വരും.
നേരത്തെ സ്വപ്നക്കെിരെ ചുമത്തിയ കോഫെപോസ നിയമവിധേയമല്ലെന്ന് അമ്മ കോടതിയിൽ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഇടപെടുക, കേസിൽ ഉൾപ്പെട്ട പ്രതി പുറത്തു പോയാൽ ഇടപെടാനുള്ള സാദ്ധ്യത എന്നിവ പരിശോധിച്ച് വേണം കോഫെപോസ വകുപ്പ് ചുമത്താൻ. എന്നാൽ, സ്വപ്ന സ്വർണകടത്തിൽ തുടർച്ചയായി പങ്കെടുത്തുവെന്ന തരത്തിലുള്ള മൊഴികൾ മാത്രമാണുള്ളത്. ഈ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ അമ്മ കോടതിയിൽ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |