SignIn
Kerala Kaumudi Online
Friday, 20 September 2024 2.24 AM IST

സ്കൂൾ തുറക്കൽ മാർഗരേഖയായി; ക്ളാസിൽ പകുതിപ്പേർ,​  രണ്ട് ബാച്ച്, ഓരോന്നിനും 3 ദിനം

Increase Font Size Decrease Font Size Print Page

sssssssssss


,​  ആദ്യ രണ്ടാഴ്ച ക്ളാസ് ഉച്ചവരെ

 രോഗ ലക്ഷണമുള്ളവർ വരേണ്ട

 ഉച്ചഭക്ഷണം സ്കൂൾ സാഹചര്യം നോക്കി

തിരുവനന്തപുരം: ഒരു ക്ളാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളെ വച്ച് തുടർച്ചയായി മൂന്ന് ദിവസം വീതം ക്ളാസ്. അടുത്ത ബാച്ചിന് തുടർന്നുള്ള മൂന്നു ദിവസം. വിദ്യാർത്ഥികൾ അധികമുള്ള സ്‌കൂളുകളിൽ ഇത് രണ്ട് ദിവസം. ആയിരത്തിലധികം കുട്ടികളുള്ള സ്കൂളിൽ 25 ശതമാനം പേർ മാത്രം ഒരു ദിവസം. മന്ത്രിമാരായ വി.ശിവൻകുട്ടിയും വീണാജോർജും ചേർന്ന് ഇന്നലെ പുറത്തിറക്കിയ സ്കൂൾ തുറക്കൽ മാർഗ്ഗരേഖയിലാണ് ഈ നിർദ്ദേശം.

ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി അതേ ബാച്ചിൽ തന്നെ വരണം. രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് ബാച്ചുകൾ ക്രമീകരിക്കണം. ഒരു പ്രദേശത്തു നിന്ന് വരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ ഉൾപ്പെടുത്തണം. സ്‌കൂളുകളുടെ സൗകര്യാർത്ഥം രാവിലെ 9 മുതൽ ക്ലാസുകൾ ക്രമീകരിക്കാം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യം കണക്കിലെടുത്ത് നടത്താം.

ഒന്നു മുതൽ 7 വരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ. ആദ്യ രണ്ടാഴ്ച ഉച്ചവരെ ക്ലാസുകൾ. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസം. ഭിന്നശേഷി കുട്ടികളും ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവരും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ളവരും ആദ്യഘട്ടത്തിൽ വരേണ്ട. ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം എന്നിവയുള്ളവരും പ്രാഥമിക സമ്പർക്കമുള്ള കുട്ടികൾ, ജീവനക്കാർ, സമ്പർക്ക വിലക്കുള്ളവർ, കൊവിഡ് നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവരും വരേണ്ട.

കൊവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ പ്രോട്ടോക്കോൾ കൃത്യമായും പാലിക്കണം. നല്ല വായുസഞ്ചാരമുള്ള മുറികൾ, ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തിരഞ്ഞെടുക്കാവൂ. തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കണം. കുട്ടികളെ കൊണ്ടുവരുന്നവർ സ്‌കൂളിൽ പ്രവേശിക്കരുത്.

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, കാഴ്ച, ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

രണ്ടാഴ്ചയ്ക്കുശേഷം അവലോകനം

 കുട്ടികളുടെ എണ്ണം, ഷിഫ്റ്റ്, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ രണ്ടാഴ്ചയ്ക്ക് ശേഷം അവലോകനം നടത്തി നിർദ്ദേശങ്ങൾ നൽകും

 സ്‌കൂൾ തുറക്കും മുമ്പ് അദ്ധ്യാപക,അനദ്ധ്യാപക ജീവനക്കാരും വാഹന ഡ്രൈവർമാരും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം

 സ്‌കൂൾ തലത്തിൽ ഹെൽപ്പ് ലൈൻ ഏർപ്പെടുത്തണം. ഹോസ്റ്റലുകൾ തുറക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട്
 സ്‌കൂൾ യോഗങ്ങളിലും ക്ലാസുകൾ തുടങ്ങുമ്പോഴും കൊവിഡ് ജാഗ്രത ഉറപ്പുവരുത്തണം. വിശദമായ മാർഗരേഖ രണ്ടാഴ്ചയ്ക്കു ശേഷം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SCHOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.