കർണാൽ: ഹരിയാനയിലെ കർണാലിൽ വിവാഹസത്ക്കാരത്തിനിടെ അയൽക്കാരനായ യുവാവിനോട് പതുക്കെ വാഹനം ഓടിക്കാൻ ആവശ്യപ്പെട്ടതിലുള്ള അമർഷത്തിൽ സത്ക്കാരത്തിനെത്തിയ ആറു പേരെ ഇടിച്ചുതെറിപ്പിച്ചു. ഒരു സത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അമൻ എന്ന യുവാവിനെതിരെയും അയാളുടെ പിതാവിനെതിരെയും പൊലീസ് കേസെടുത്തു. രാജ് രാണി, സുഭാഷ് എന്നിവരാണ് മരിച്ചത്. രജ്നീഷ്, ഷീല, രഞ്ജീത് കൗർ, ബെബ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാൽ ജില്ലയിലെ നിലോഖെരി എന്ന പട്ടണത്തിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത് അനുസരിച്ച് സ്ഥിരമായി അമിത വേഗതയിൽ വാഹനം ഓടിക്കുന്നയാളാണ് അമൻ. സമീപത്തെ വീട്ടിൽ വിവാഹസത്ക്കാരം നടക്കുന്നതിനാൽ അമനോട് ഉത്തരവാദിത്തതോടെ വാഹനം ഓടിക്കാൻ പറയണമെന്ന് ആവശ്യപ്പെട്ട് അയൽക്കാർ അച്ഛനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത പിതാവ് അയൽക്കാരോട് തർക്കിച്ചു. കുറച്ചു സമയത്തിനു ശേഷം അവിടെയെത്തിയ അമനും അച്ഛനോടൊപ്പം ചേർന്ന് അയൽക്കാരോട് വഴക്കിടാൻ ആരംഭിച്ചു. തർക്കത്തിനിടയിൽ തന്റെ ഫോർഡ് എൻഡെവർ വാഹനവുമായി അമിത വേഗതയിൽ വന്ന അമൻ അയൽക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |