ന്യൂഡൽഹി: രാജ്യത്ത് തങ്ങളുടെ ഉടമസ്ഥതയിലുളള തുറമുഖങ്ങളിൽ ഒരിടത്തും ഇറാൻ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളുമായി ബന്ധമുളള കാർഗോ കൈകാര്യം ചെയ്യില്ലെന്ന് അദാനി പോർട്ട്. നവംബർ 15 മുതലാകും ഇത് ബാധകമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ഇറാനിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ ഇറക്കുമതി ചെയ്യുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ ഒരു കാർഗോയും അദാനി പോർട്ടിന് കീഴിലുളള തുറമുഖങ്ങളിൽ സ്വീകരിക്കേണ്ടെന്നാണ് കമ്പനി നിലപാട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ശക്തമായ നടപടിയ്‌ക്ക് അദാനിയെ പ്രേരിപ്പിച്ചത്.
സെപ്‌തംബർ 13ന് 3000 കിലോയോളം ഹെറോയിൻ മുന്ദ്രയിൽ നിന്ന് പിടികൂടി. ഇത് ഏകദേശം 20,000 കോടി രൂപ വിലവരുന്നതാണ്.അഫ്ഗാനിൽ നിന്നാണ് ഇവ വന്നതെന്നും കയറ്റിയയച്ചത് ഇറാനിൽ നിന്നാണെന്നും തെളിഞ്ഞിരുന്നു. സംഭവത്തിൽ തമിഴ്‌നാട്ടിലെ ദമ്പതികളെയും അഫ്ഗാൻ, ഉസ്‌ബെക്കിസ്ഥാൻ പൗരന്മാരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ആകെ എട്ടുപേരാണ് കേസിൽ അറസ്‌റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |