SignIn
Kerala Kaumudi Online
Saturday, 21 September 2024 4.58 AM IST

പാപനാശം ഹെലിപ്പാഡിൽ റിസോർട്ട് ഉടമയുടെ മൃതദേഹം ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

Increase Font Size Decrease Font Size Print Page
fd
ഫോട്ടോ- ഷാജിയുടെ മൃതദേഹം കത്തിക്കരിഞ്ഞു കിടന്ന സ്ഥലത്ത് പോലീസും ഫോറൻസിക്കും പരിശോധന നടത്തുന്നു.

വർക്കല :പാപനാശം ഹെലിപ്പാഡിന് സമീപം പണി നടക്കുന്ന വീടിന്റെ പിറകുവശത്തുള്ള ചായ്പ്പിനുള്ളിൽ റിസോർട്ട് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാപനാശം ഹെലിപ്പാടിന് സമീപo കല്ലുവിള വീട്ടിൽ സിവ്യൂ ഷാജി എന്ന് വിളിക്കുന്ന

ഷാജി ശ്രീധരറി(55)ന്റെ

മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. പാപനാശത്ത് സിവ്യൂ എന്ന റിസോർടിന്റ ഉടമയാണ് ഷാജി. ഇയാളുടെ റിസോർട്ടിന് സമീപത്തുള്ള ഒരു വ്യക്തിയുടെ പണി നടന്ന് വരുന്ന വീടിന് പിറകിൽ ഉള്ള ചായ്പ്പ് പുലർച്ചെ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം

വർക്കല പോലീസിനെയും,

ഫയർഫോഴ്സിനെയും അറിയിച്ചത് .

ഫയർഫോഴ്സെത്തി തീ അണയ്ക്കുന്നതിനിടയിലാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷാജി ശ്രീധറിന്റെ ആത്മഹത്യാ കുറിപ്പ് ഇയാളുടെ റിസോർട്ടിലെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പിൽരണ്ട് വ്യക്തികളെ സംബന്ധിച്ചുള്ള പരമാർശം ഉള്ളതായി പോലീസ് പറഞ്ഞു. ഷാജിയുടെ സ്കൂട്ടറും സമീപത്തു നിന്നും പോലീസ് കണ്ടെടുത്തു.ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വർക്കല ഡി. വൈ.എസ്. പി. പി.നിയാസ്,എസ്. എച്ച്. ഒ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം ആരംഭിച്ചു. സയിന്റഫിക് വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഷാജി ശ്രീധർ ന്റെ ആത്‍മഹത്യ കുറിപ്പ് പോലീസ് പരിശോധിച്ച് വരികയാണെന്നും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയൂവെന്നും വർക്കല ഡി. വൈ. എസ്. പി. പി. നിയാസ് പറഞ്ഞു. ഭാര്യ:കൈരളി, മക്കൾ: അരവിന്ദ്, ആനന്ദ്, അപ്പു.

ഫോട്ടോ- മരണപ്പെട്ട ഷാജി ശ്രീധർ (55).

ഫോട്ടോ- ഷാജിയുടെ മൃതദേഹം കത്തിക്കരിഞ്ഞു കിടന്ന സ്ഥലത്ത് പോലീസും ഫോറൻസിക്കും പരിശോധന നടത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, OBIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.