ബംഗളൂരു: ഉത്തര കർണാടകയിലെ കൊടഗോഡിൽ വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞെന്നാരോപിച്ച് പേരിൽ സ്വന്തം അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച് കൊന്നു. 24കാരനായ മഞ്ജുനാഥ് ഹസ്‌ലാറാണ് അമ്മ പാർവതി നാരായണ ഹസ്‌ലാർ (42) സഹോദരി രമ്യ നാരായണ ഹസ്‌ലാർ (19) എന്നിവരെ കൊലപ്പെടുത്തിയത്.
പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മദ്യപാനിയായ മഞ്ജുനാഥ് വീട്ടിൽ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ച് വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ സഹോദരിക്ക് വായ്പ എടുത്ത് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനെയും ഇയാൾ എതിർത്തു.
മകൾക്ക് മൊബൈൽ വാങ്ങി നൽകുന്നതിനെ എതിർക്കാൻ മഞ്ജുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞതോടെ ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ച് അമ്മയ്ക്കും സഹോദരിക്കും നേരെ വെടി വയ്ക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ പ്രതിയുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ മടങ്ങിയെത്തി ഭാര്യയേയും മകളെയും മകൻ കൊലപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |