തിരുവനന്തപുരം: കരാറുകാരെ കൂട്ടി എം.എൽ.എമാർ വരേണ്ടെന്ന് താൻ നിയമസഭയിൽ
പറഞ്ഞത് വിവാദമായ പശ്ചാത്തലത്തിൽ, മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ നടത്തിയ വിശദീകരണം സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
മന്ത്രിയുടെ പരാമർശം എം.എൽ.എമാർ ഇടനിലക്കാരാണെന്ന സൂചന നൽകുന്നതായി പാർട്ടിക്കകത്ത് തന്നെ ആക്ഷേപമുണ്ടായത് തെറ്റിദ്ധാരണയും നിയമസഭാകക്ഷിയിൽ ഭിന്നതയെന്ന പ്രതീതിയും സൃഷ്ടിച്ചു. മന്ത്രി പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്ന് വ്യക്തമാക്കാനും എം.എൽ.എമാരെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാനുമാണ് വിശദീകരണത്തിന് പാർട്ടി നിർദ്ദേശിച്ചത്. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾക്ക് എം.എൽ.എമാർ കരാറുകാരുമായി വരുന്നതിൽ തെറ്റില്ലെന്ന് മന്ത്രി വിശദീകരിച്ചത് അതിനാലാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള പ്രശ്ന പരിഹാരമാണ് സി.പി.എം ലക്ഷ്യമിട്ടത്. വിവാദം അവസാനിപ്പിക്കാനും ഉദ്ദേശിച്ചാണ് മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |