SignIn
Kerala Kaumudi Online
Thursday, 19 September 2024 12.34 PM IST

വിവാഹ ഫോട്ടോ വിവാദം; സത്യം ഇതായിരുന്നു,​ വിശദീകരണത്തിന് പിന്നാലെ പുതിയ ചിത്രവുമായി രാജ്മോഹൻ ഉണ്ണിത്താൻ

Increase Font Size Decrease Font Size Print Page
kk

രാജ്‌മോഹന്‍ ഉണ്ണിത്താൻ എം.പി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിനും ട്രോളിനും ഇടയാക്കിയിരുന്നു. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി എം.പി രംഗത്തെത്തിയിരുന്നു. പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് വിശദീകരണം നൽകിയിരിക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ പാനൽ.

മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്‍റെയും ജ്യേഷ്ഠൻ ഷഫീഖിന്‍റേയും വിവാഹ പരിപാടികളിൽ പങ്കെടുത്ത ശേഷമമുള്ള ചിത്രം പോസ്റ്റ് ചെയ്തത് എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആയിരുന്നുവെന്ന് അഡ്മിന്‍ പാനല്‍ അറിയിച്ചു,ഇന്നലെ ചെയ്ത പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതോടെ പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ എം.പി നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധൂവരന്മാരുടെ അടക്കമുള്ള മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നുവെന്നും അഡ്മിന്‍ പാനല്‍ വ്യക്തമാക്കി. വധൂവരന്മാരുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിവാഹവേദിയില്‍ വരന്മാര്‍ക്കൊപ്പം എം.പി നില്‍ക്കുന്ന ചിത്രത്തിലെ കുറിപ്പും ചിത്രത്തില്‍ വധുക്കളുടെ അഭാവവും വ്യാപകമായി ചര്‍ച്ചയായിരുന്നു. വിമര്‍ശനവും ട്രോളുകളും വന്നതിന് പിന്നാലെ പല തവണ കുറിപ്പ് മാറ്റിയെങ്കിലും പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതികരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAJMOHAN UNNITHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.