കൊച്ചി: ഇന്ത്യയിൽ നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങാൻ പൊലീസ് ക്ളിയറൻസ് നൽകണമെന്നാവശ്യപ്പെട്ട് പാക് പൗരന്മാരും സഹോദരങ്ങളുമായ ഇമ്രാൻ മുഹമ്മദും അലി അസ്ഗറും നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കൊച്ചിയിലെ വാഴക്കാല ആമ്രി റിഹാബ് ഇന്റർനാഷണലിൽ ഒരു മാസം ചികിത്സയിൽ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങാൻ ചെന്നൈ എയർപോർട്ടിൽ എത്തിയപ്പോൾ പൊലീസ് ക്ളിയറൻസില്ലെന്ന് പറഞ്ഞ് തടഞ്ഞെന്ന് ഹർജിയിൽ പറയുന്നു.
അനധികൃതമായി ഇന്ത്യയിൽ തങ്ങിയതിന് ഫോറിനേഴ്സ് ആക്ട് പ്രകാരം തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അന്വേഷണം പൂർത്തിയാക്കാതെ സാധിക്കില്ലെന്ന് ഇന്നലെ സർക്കാർ വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് കെ. ഹരിപാൽ ഹർജി വിധി പറയാൻ മാറ്റിയത്. നവംബർ 11 വരെ ഇവരുടെ വിസയ്ക്ക് കാലാവധിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |