തിരുവനന്തപുരം: എം.ജി. സർവകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്.എഫ്.ഐ നേതാക്കളിൽ നിന്നുണ്ടായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ.എസ്.എഫ് വനിതാ നേതാവ് ഗൗരവതരമായ പരാതിയാണ് എസ്.എഫ്.ഐക്കെതിരെ ഉന്നയിച്ചത്. അവരെ കായികമായി ആക്രമിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കേരളത്തിൽ പാർട്ടിക്കാരെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. എന്തിനാണിവിടെ പൊലീസ്? പാർട്ടിക്കാർക്ക് വേണ്ടിയാണോ പൊലീസ്? കേരളത്തിൽ എങ്ങനെയാണ് സ്ത്രീ സുരക്ഷ നടപ്പാകുന്നതെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |