തിരുവനന്തപുരം: ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്നുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ഡൗണും കണക്കിലെടുത്ത് കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്.
ഹൗസിംഗ് ബോർഡ്, കോ -ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്ട് 1968 ലെ 71ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് എടുത്ത കാർഷിക വിദ്യാഭ്യാസ ക്ഷീരവികസന മൃഗസംരക്ഷണ വായ്പകൾക്ക് ഇത് ബാധകമാകുമെന്ന് ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |