കൂട്ടുപ്രതികൾക്കായി തിരച്ചിൽ ശക്തം
കോട്ടയം: കാർ വാങ്ങാനെന്ന പേരിൽ വിളിച്ചു വരുത്തി കണ്ണിൽ മുളക് സ്പ്രേ ചെയ്ത് അഞ്ച് പവൻ മാല കവർന്ന പ്രതി റിമാൻഡിൽ. കൂട്ടുപ്രതികളായ അഞ്ചു പേർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. തിരുവല്ല ചുമത്ര മണക്കാല വീട്ടിൽ ലിബു രാജേന്ദ്രനാണ് (30) റിമാൻഡിലായത്. കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശികളായ അച്ഛനും മകനുമാണ് കവർച്ചക്കിരയായത്. ഒരു മാസം മുമ്പ് കോട്ടയം പുതുപ്പള്ളിയിലായിരുന്നു സംഭവം. വാഹന ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരന് പ്രതികളിൽ രണ്ട് പേരെ മുൻ പരിചയമുണ്ടായിരുന്നു. ഇന്നോവാ കാർ ആവശ്യമുണ്ടെന്ന് പരാതിക്കാരൻ പരിചയക്കാരായ പ്രതികളെ അറിയിച്ചു. കാർ കാണുന്നതിനായി പ്രതികൾ പരാതിക്കാരനെ പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിന് സീപം വിളിച്ചുവരുത്തിയശേഷം അച്ഛന്റെയും മകന്റെയും കണ്ണിൽ മുളക് സ്പ്രേ ചെയ്ത ശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിുരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |