ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ വിമാനത്താവളം അനുവദിക്കാൻ കേരളം നൽകിയ അപേക്ഷ തള്ളിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ അറിയിച്ചു. അപേക്ഷയിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചാൽ പുനഃപരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ 33 ശതമാനം വിമാനയാത്രക്കാർ നിർദ്ദിഷ്‌ട വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ പരിധിക്കുള്ളിലാണെന്ന് എം.പി ധരിപ്പിച്ചു. കോടിക്കണക്കിന് തീർത്ഥാടകർക്കും പ്രവാസികൾക്കും വിമാനത്താവളം സൗകര്യപ്പെടുമെന്നും വലിയ വിമാനങ്ങൾക്കുള്ള റൺവേ നിർമ്മിക്കാൻ സാധിക്കുമെന്നും എം.പി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |