SignIn
Kerala Kaumudi Online
Thursday, 19 September 2024 1.19 AM IST

ക്ഷേത്രങ്ങൾ ആയുധപ്പുരകളാക്കാൻ അനുവദിക്കില്ല: മന്ത്രി രാധാകൃഷ്ണൻ

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ആയുധപ്പുരകളുണ്ടാക്കാനും ആയുധപരിശീലനം നടത്താനും അനുവദിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡംഗങ്ങളുടെ പുനർനിയമനത്തിന് നിയമസാധൂകരണം നൽകുന്ന നിയമഭേദഗതി ബില്ലിന്റെ ചർച്ചകൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളിൽ കുതന്ത്രങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നവരുണ്ട്. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമങ്ങളുണ്ടാകുന്നുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.58 കോടി ചെലവഴിച്ചുള്ള കെട്ടിടനിർമ്മാണസമുച്ചയത്തിനെതിരെ വ്യാപക സമരങ്ങളുണ്ടായി. തറക്കല്ലിടൽ ചടങ്ങിനെത്തിയ മന്ത്രിയെ തടയാനും ശ്രമമുണ്ടായി.

നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വെള്ളാനയല്ല. മുൻസർക്കാരിന്റെ കാലത്ത് ആറംഗങ്ങളുണ്ടായിരുന്നു.ഒരുനിയമനവും നടത്തിയില്ല. ഇപ്പോൾ മൂന്നംഗങ്ങളാണുള്ളത്. അതിൽ ഒരാൾ പട്ടികജാതിവിഭാഗവും ഒരാൾ വനിതയുമാണ്. 1082 നിയമനങ്ങൾ നടത്തി. ദേവസ്വംബോർഡ് ജീവനക്കാർക്ക് 12 വർഷത്തിന് ശേഷം ശമ്പളപരിഷ്കരണം നടപ്പാക്കി. ഡി.എ അനോമലി അടുത്തയാഴ്ച പൂർത്തിയാകുന്നതോടെ അത് പൂർണമായും നടപ്പാകും. ശമ്പളവിതരണത്തിന് സർക്കാർ 217 കോടിരൂപ നൽകിയതായും മന്ത്രി പറഞ്ഞു. മലബാറിലെ ക്ഷേത്രങ്ങളുടെ വികസനത്തിനായി സമഗ്രനിയമം കൊണ്ടുവരും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഭരണസമിതിയുടെ വ്യവസ്ഥകൾ പരിഷ്കരിക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്.ചെയർമാന്റെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ വരെയാകാം. അഞ്ച് വർഷമോ 65 വയസ് പൂർത്തിയാകുന്നതോ വരെയാണ് കാലാവധി.

നിയമമനുസരിച്ച് ചെയർമാനോ അംഗങ്ങൾക്കോ പുനർനിയമനത്തിന് അർഹതയുണ്ടായിരുന്നില്ല. അത് നൽകുന്നതിനാണ് ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി ഇന്നലെ നിയമസഭ പാസാക്കി.

ഭിന്നശേഷിക്കാർക്ക് പ്രത്യേക തസ്തിക പരിഗണനയിൽ

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലത്തിക്കുന്നതിന് അവർക്കായി പ്രത്യേക പരീക്ഷകളും തസ്‌തികകളും നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി  പറഞ്ഞു. അവരെ പരീക്ഷകളിൽ വിജയം നേടുന്നതിന് പ്രാപ്തമാക്കാൻ പദ്ധതിയൊരുക്കും. എല്ലാ വകുപ്പുകളിലും അംഗപരിമിതർക്ക് മൂന്നു ശതമാനം സംവരണം നടപ്പാക്കിയിട്ടുണ്ട്.


കൊവിഡ് കാലത്ത് സംസ്ഥാനത്തിന് പുറത്തു പോയി കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സ നടത്തിയവർക്ക് ധനസഹായം നൽകുന്ന കാര്യം പരിഗണനയിലുണ്ട്. ഭിന്നശേഷിക്കാർ കൂടുതൽ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളെ എയ്ഡഡാക്കുന്ന കാര്യത്തിൽ കൂടുതൽ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരായ 374 കുട്ടികളെ പരിശീലനം നൽകി സാധാരണ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MINISTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.