തിരുവനന്തപുരം: പൂർണമായി കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) പൊതുമേഖലയിൽ തന്നെ നിലനിറുത്തണമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ബി.ഇ.എം.എലിന്റെ ഓഹരി വിൽക്കരുതെന്ന് മുഖ്യമന്ത്രി അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായി കൈയൊഴിയുകയാണ് കേന്ദ്രസർക്കാർ. ഹെലിപാഡ് അടക്കം എല്ലാ സൗകര്യങ്ങളുമുള്ള പാലക്കാട് ബി.ഇ.എം.എൽ യൂണിറ്റ് നിലവിൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ആഗോള ടെൻഡറിലൂടെ 1500കോടിയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. റെയൽവേ, പ്രതിരോധ സേനകൾ എന്നിവയ്ക്ക് യന്ത്രസാമഗ്രികൾ നിർമ്മിച്ചു നൽകുന്നത് ബി.ഇ.എം.എലാണ്. ബി.ഇ.എം.എൽ സർക്കാരിന് തിരികെ നൽകുന്ന 221ഏക്കർ ഭൂമി 27.59കോടിക്ക് ഏറ്റെടുക്കാൻ കിൻഫ്രയ്ക്ക് അനുമതി നൽകിയെന്നും എ.പ്രഭാകരന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |