SignIn
Kerala Kaumudi Online
Thursday, 19 September 2024 6.28 PM IST

ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രത്തിന്റെ കത്ത്,​ ശാശ്വത പരിഹാരം പുതിയ ഡാം മാത്രമെന്ന നിലപാടാവർത്തിച്ച് കേരളം

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി: തമിഴ്നാടിന്റെ നിർദ്ദേശപ്രകാരം കേരളത്തിന് കത്തയച്ച് കേന്ദ്രം. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ വാദം അംഗീകരിച്ചാണ് കേന്ദ്രത്തിന്റെ കത്ത്. അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തിലുണ്ട്. അക്ഷരാർദ്ധത്തിൽ,​ കേരളം മരവിപ്പിച്ച ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട തമിഴ്നാടിനെ അനുകൂലിക്കുന്ന കേന്ദ്ര നിലപാടാണ് കത്തിലൂടെ വ്യക്തമാകുന്നത്. സുപ്രീകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കേരളത്തിന്റെ വാദങ്ങളെ പിന്തള്ളുന്ന രീതിയിലാണ് കേന്ദ്ര ജല ജോയിന്റ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചത്. സ്വകാര്യ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം,​ മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാടാവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് നിർമ്മാണം മാത്രമാണ് ശാശ്വത പരിഹാരമെന്ന് കേരളം അറിയിച്ചു.​ ഡാമിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന് തമിഴ്‍നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബി ഡാം ബലപ്പെടുത്തി ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജല വിഭവ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സുപ്രീം കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പിൽ മാറ്റം വരുത്തരുതെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിക്ക് നൽകിയ മറുപടി സത്യവാംങ്മൂലത്തിൽ ഹർജിക്കാരൻ ജോ ജോസഫ് ആവശ്യപ്പെട്ടു. ഡാമിന്റെ സുരക്ഷയിൽ വീഴ്ച്ച വരുത്തി ജനങ്ങളുടെ ജീവൻ വച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും,​ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല ഡാമിന്റെ പ്രവർത്തനമെന്നും ഹർജിക്കാരൻ സുപ്രീംകോടതിയെ അറിയിച്ചു. മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ടിൽ സംസ്ഥാന സര്‍ക്കാരും ഉടൻ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. ഈ മാസം പതിനൊന്നിനാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

നിയമോപദേശം തേടി സർക്കാർ

മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന വിഷയത്തിൽ സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വ. ജനറലിന്‍റെ നിയമോപദേശത്തിന് ശേഷം മാത്രമെ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളു. അതേസമയം മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കും മുന്‍പ് കേരള തമിഴ്നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥ തല പരിശോധന നടന്നിട്ടില്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന തിരുത്തുന്നതിന് വനംമന്ത്രി സ്പീക്കര്‍ക്ക് നോട്ട് നല്‍കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPERIYAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.