ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലെ മുദ്രാവാക്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം യു.പിയിലെ ഒരു പൊതു സമ്മേളനത്തിൽ പങ്കെടുക്കവെ "ഞാൻ ഒരു സത്രീയാണ്, നിങ്ങൾക്ക് വേണ്ടി ഞാൻ പോരാടും" എന്ന് പ്രിയങ്ക പറഞ്ഞിരുന്നു.
ഇതിനെ പരിഹസിച്ചാണ് "വീട്ടിൽ പോരടിക്കാൻ കഴിയാത്ത ഒരു ആൺകുട്ടിയുണ്ടെന്ന്" കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചായിരുന്നു സ്മൃതിയുടെ പ്രതികരണം.
'രാഷ്ട്രീയത്തിൽ പരിശ്രമം തുടരുന്നതിനെ എതിർക്കാനാകില്ല. ജയ പരാജയങ്ങൾ രാഷട്രീയത്തിൽ സ്വാഭാവികമാണ്. 2014ൽ ഞാനും തോറ്റിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പരിശ്രമത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടോ എന്നതാണ് പ്രശ്നം. ആ വ്യക്തിയോട് ജനങ്ങൾക്ക് സഹതാപമുണ്ടോയെന്ന് നിങ്ങൾ ചിന്തിക്കണം. രാഹുൽ ഗാന്ധിയെ പരാമർശിച്ചായിരുന്നു സ്മൃതി പ്രതികരിച്ചത്.
വനിതാ നേതാക്കൾ സമൂഹത്തിലെ സ്ത്രീകളെ മാത്രം പരിപാലിക്കുമെന്ന് പറയേണ്ടവരല്ല. ഭരണഘടനാപരമായ സ്ഥാനത്തേക്ക് വരുമ്പോൾ സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല പുരുഷന്മാർക്കും കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ വേണ്ടി പ്രവർത്തിക്കണം.' സ്മൃതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |