മോഹൻ സിത്താര
ദാസ് സാറിനെ വെറുമൊരു ഗായകനായിട്ടല്ല, ദൈവമായിട്ടാണ് ഞാൻ കാണുന്നത്.അദ്ദേഹത്തിന്റെ സംഗീത ജീവിതം ഏവർക്കും പാഠ പുസ്തകമാണ്. സംഗീതമെന്ന മഹാപ്രപഞ്ചത്തിൽ താൻ വെറുമൊരു ശിശുവാണെന്ന് അദ്ദേഹം പറയുന്നത് കേട്ടിട്ടില്ലേ.ആ ലാളിത്യവും കഠിനപ്രയത്നവുമാണ് അദ്ദേഹത്തെ സംഗീതത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നത്. സംഗീതം മാത്രമേയുള്ളു ആ മനസിൽ.ഒരാളും ചെയ്യാത്ത തരത്തിൽ അദ്ദേഹം പാട്ടിനുവേണ്ടി സ്വയം സമർപ്പിക്കും. പാട്ട് എത്രമാത്രം നന്നാക്കാനാകുമോ അതിനെന്തു വേണമെങ്കിലും ചെയ്യും.ഒന്നരവർഷം മുൻപ് അദ്ദേഹത്തിന്റെ ഒരു ശാസ്ത്രീയസംഗീത കച്ചേരി കേൾക്കാനിടയായി. ഹൈപിച്ചും സംഗതികളുമെല്ലാമുളള കച്ചേരി. ഈ വയസിലും ഇത്ര മനോഹരമായി പാടിയത് കേട്ടപ്പോൾ അന്തം വിട്ടുപോയി. കച്ചേരിക്ക് ശേഷം എന്നോടു ചോദിച്ചു, 'മോനേ നന്നായിട്ടുണ്ടോ' എന്ന് . ശബ്ദം അടഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. ഇന്നും അദ്ദേഹത്തെപ്പോലെ ആരും പാടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |