കോയമ്പത്തൂർ: കോയമ്പത്തൂരിൽ ലൈംഗിക പീഡനം മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ചിന്മയ വിദ്യാലയ സ്കൂളിലെ അദ്ധ്യാപകൻ മിഥുൻ ചക്രവർത്തിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് പെൺകുട്ടി ജീവനൊടുക്കിയത്. മുൻപ് ചിന്മയ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. അദ്ധ്യാപകന്റെ പേരെഴുതി വച്ച ശേഷം, മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി തൂങ്ങി മരിച്ചത്. അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. ഇതേ സ്കൂളിലെ അദ്ധ്യാപികയായ പ്രതിയുടെ ഭാര്യയും സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതോടെ കുട്ടി മാനസിക സംഘർഷത്തിലായി. ഇതേത്തുടർന്ന് കുട്ടി സ്കൂൾ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാരണം പറഞ്ഞിരുന്നില്ല. തുടർന്ന് സെപ്തംബറിൽ കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിൽ ചേർത്തു. പെൺകുട്ടിക്ക് പുതിയ സ്കൂൾ അധികൃതർ കൗൺസലിംഗ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |