മുംബയ്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു.
പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. ഇന്നലെ രാവിലെ പൂനയിലെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശൗചാലയത്തിൽ വീണ് പരിക്കേറ്റ അദ്ദേഹത്തെ ശനിയാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
'ശിവ് ഷാഹിർ' എന്ന് അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് പുരന്ദരെ പ്രശസ്തനായത്. ശിവജിയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
2015ൽ മഹാരാഷ്ട്ര മഹാരാഷ്ട്രസർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് നൽകി ആദരിച്ചു. 2019ൽ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു.
പുരന്ദരെയുടെ വിയോഗം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |