തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കെതിരെ പാർട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇന്ന് നടത്താനിരുന്ന പ്രതിഷേധ ധർണ തെക്കൻ കേരളത്തിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ഈ മാസം 23ലേക്ക് മാറ്റിയതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
അന്ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാകും ധർണ.
ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ ദുരന്ത പ്രദേശങ്ങളിൽ അടിയന്തര സന്നദ്ധപ്രവർത്തനത്തിന് മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |