തിരുവനന്തപുരം: ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്റി ആർ.ബിന്ദു പറഞ്ഞു. നിയമനം കോടതി വിധിക്ക് വിധേയമായി നിലവിലുള്ള സീനിയോറിറ്റി സമ്പ്രദായത്തിൽ തുടരാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇക്കാര്യങ്ങൾ നിയമവകുപ്പ് പരിശോധിക്കുകയാണ്.
ഗവ. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റവും തരംതാഴ്ത്തലും നടത്തിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന വിഷയത്തിൽ രണ്ട് കേസുകളുണ്ട്. യു.ജി.സി ചട്ടങ്ങൾ അതേപടി നടപ്പാക്കുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അഞ്ച് വർഷം ഒരു കോളേജിൽ തുടർച്ചയായി പ്രവർത്തിക്കണമെന്നതടക്കം നിബന്ധനകളുണ്ട്. ഗവ. കോളേജുകളിൽ ഇത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്റി പറഞ്ഞു.
കലാലയങ്ങളിൽ ലിംഗനീതി ഉറപ്പാക്കാൻ പ്രചാരണം
തിരുവനന്തപുരം: കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കാൻ 'സമഭാവനയുടെ സത്കലാശാലകൾ' എന്ന പേരിൽ പ്രചാരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നു. ഉദ്ഘാടനവും ശില്പശാലയും ഇന്നും നാളെയും തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രത്തിൽ നടക്കുമെന്ന് മന്ത്റി ഡോ.ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രചാരണ പരിപാടി ഇന്ന് രാവിലെ 9.30ന് മന്ത്റി ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ സംഘങ്ങൾ രൂപീകരിച്ച് സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടർപ്രവർത്തനം നടത്തും. ജൻഡർ അവബോധം വളർത്തിയെടുക്കുന്നതിനായി യുവതലമുറയെ സജ്ജമാക്കുക, തിരിച്ചറിയുന്ന വിവേചനങ്ങളെ തിരുത്തുക തുടങ്ങിയവായാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |