മുടപുരം: കല്ലുവിളാകം വീട്ടിൽ സജിനിയുടെയും ഷാനവാസിന്റെയും മകൻ സാബിത്ത് മുഹമ്മദ് (14) ആത്മഹത്യ ചെയ്യാൻ കാരണം മൊബൈൽ ഗെയിം ആണെന്ന് ഷാനവാസ് പറഞ്ഞു. ഇന്നലെ വൈകിട്ട് വീട് സന്ദർശിച്ച അടൂർ പ്രകാശ് എം.പിയോടാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായിരുന്ന സാബിത്തിനെ ഈ മാസം എട്ടിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പഠനത്തിനായി മൊബൈൽ ഉപയോഗിക്കുമ്പോൾ ഹെഡ് സെറ്റ് ഉപയോഗിച്ചിരുന്നു. ഇത് ഗെയിമിന് വേണ്ടിയാണെന്നാണ് കരുതുന്നത്. സാബിത്ത് മൊബൈൽ ഗെയിം കളിച്ചിരുന്നതായി ഇളയ മകൻ തന്നോട് പറഞ്ഞിട്ടുണ്ട്. പണം ഉപയോഗിച്ചുള്ള കളിയല്ല മകൻ കളിച്ചിരുന്നതെന്നും ഷാനവാസ് പറഞ്ഞു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ആത്മഹത്യക്ക് ഇടയാക്കുന്ന മൊബൈൽ ഗെയിം സർക്കാർ നിരോധിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |