SignIn
Kerala Kaumudi Online
Thursday, 19 September 2024 5.03 AM IST

സൗജന്യഭക്ഷണം: കൂടുതൽ അരി ആവശ്യപ്പെട്ട് കേരളം

Increase Font Size Decrease Font Size Print Page

rice-smuggling

ന്യൂഡൽഹി: കമ്മ്യൂണിറ്റി കിച്ചണുകളും സുഭിക്ഷ ഹോട്ടൽ പദ്ധതിയും നടപ്പാക്കാൻ ഒരു ഹോട്ടലിന് പത്ത് ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഡൽഹിയിൽ ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു.

സുപ്രീംകോടതി നിർദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാക്കാൻ രൂപീകരിച്ച 7 അംഗ കമ്മിറ്റിയിൽ സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ. സജിത്ത് ബാബുവിനെയും ഉൾപ്പെടുത്തി.

സംസ്ഥാനത്തിന് മുമ്പ് ലഭിച്ചിരുന്ന 16 ലക്ഷം മെട്രിക്ക് ടൺ അരി പുനഃസ്ഥാപിക്കണമെന്നും മഴക്കെടുതിയുടെ പശ്‌ചാത്തലത്തിൽ 50,000 മെട്രിക് ടൺ അരി അധികമായി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2020 ഏപ്രിലിനു ശേഷം സബ്‌സിഡി ലഭിക്കാത്തതും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കേരളത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളും സുഭിക്ഷാ ഹോട്ടലുകളും സൗജന്യ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നതും, കിടപ്പുരോഗികൾക്കും ഭക്ഷണമെത്തിക്കുന്നതും. മന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് രൂപ നിരക്കില്‍ ഉച്ച ഭക്ഷണം പ്രതിദിനം ശരാശരി 1,60,000 ആളുകൾക്ക് പ്രയോജനപ്പെടുന്നു. സംസ്ഥാനത്ത് ജനപ്രിയമായ ജയ, സുരേഖ അരിയിനങ്ങൾ കൂടുതലായി കേന്ദ്ര വിഹിതത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GRANIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.