പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ മന്ത്രി വീണാജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷ വിമർശനം. ദൈവ നാമത്തിൽ വീണാജോർജ് സത്യപ്രതിജ്ഞ ചെയ്തതും അത്യാവശ്യ കാര്യങ്ങൾക്കു പോലും ഫോണിൽ വിളിച്ചാൽ എടുക്കാത്തതും ചർച്ചയായി. ഫോൺ വിളിച്ചാൽ മന്ത്രിഎടുക്കാറില്ല. തിരക്കിലാണെങ്കിൽ തിരിച്ചുവിളിയ്ക്കാൻ മനസ്. കാട്ടുന്നില്ല. പാർട്ടിയുടെ മറ്റ് ഏതു മന്ത്രിമാരെ വിളിച്ചാലും ഫോണിൽ കിട്ടും. എടുക്കാത്തവർ തിരിച്ചു വിളിക്കുകയും ചെയ്യും.
ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ വിളിച്ചാലും ഗൗരവമായി എടുക്കാറില്ല. പാർട്ടിയെ അറിയിക്കാതെയാണ് പ്രാദേശികതലത്തിൽ മന്ത്രി പരിപാടികളിൽ പങ്കടുക്കുന്നത്. സി.പി.എമ്മുകാരേക്കാൾ മന്ത്രിക്ക് അടുപ്പവും വിശ്വാസവും സി.പിഐ നേതാക്കളോടാണ്.
മന്ത്രിയായി വീണാജോർജ് ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്തതിനെതിരെ പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ജനപ്രതിനിധിയാണ് വിമർശനത്തിന് തുടക്കമിട്ടത്. ദൈവ നാമത്തിൽ പ്രതിജ്ഞയെടുക്കാൻ വീണയ്ക്ക് എന്തെങ്കിലും ഇളവുകൾ ലഭിച്ചിരുന്നോ എന്ന് ചില പ്രതിനിധികൾ ചോദിച്ചു.
ജില്ലാ സ്റ്റേഡിയം നവീകരണവും അബാൻഫ്‌ളൈ ഓവറും നടപ്പാക്കാനാവാത്തത് മന്ത്രി വിശദീകരിക്കണം. മുന്നാക്ക വികസന കോർപ്പറേഷൻ അംഗം എ. ജി ഉണ്ണികൃഷ്ണൻ ബി.ജെ.പിയിൽ നിന്ന് വിട്ടുവന്നയാളാണെങ്കിലും ഇപ്പോഴും സംഘപരിവാർ മനസാണെന്ന് അംഗങ്ങൾ വിമർശിച്ചു. അദ്ദേഹം നിയന്ത്രിക്കുന്ന സൊസൈറ്റിയിൽ കൂടുതലും ബി.ജെ.പിക്കാരാണ്. പത്തനംതിട്ട നഗരസഭയിൽ എസ്.ഡി.പിഐക്കാർക്കുള്ള സ്വാധീനവും വിമർശിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |