തിരുവനന്തപുരം: കാഴ്‌ചപരിമിതിയെ മറികടന്ന് സിവിൽ സർവീസിൽ മിന്നും ജയം നേടിയ തിരുവനന്തപുരം തിരുമല ഗോകുലത്തിൽ എസ്. ഗോകുൽ ആറ് മാസത്തെ പരിശീലനത്തിനായി മസൂറിയിലെ സിവിൽ സർവീസ് അക്കാഡമിയിൽ നാളെ എത്തും. പിതാവ് ജി.ഒ. സുരേഷ്‌കുമാറും മാതാവ് കെ.കെ. കുമാരിശോഭയും ഗോകുലിനൊപ്പമുണ്ട്.
ഐ.എ.എസ് കിട്ടിയെങ്കിലും പരിശീലനം എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്ന് മസൂറിയിലേക്കുള്ള യാത്രയ്‌ക്കിടെ ഗോകുൽ കേരളകൗമുദിയോട് പറഞ്ഞു. കാഴ്‌ച പരിമിതിയുടെ പേരിൽ പ്രത്യേക ഇളവുകളൊന്നും ലഭിക്കില്ല. കേരളത്തിൽ പോസ്റ്റിംഗ് കിട്ടണമെന്നാണ് ആഗ്രഹം. എന്നാൽ എവിടെ ജോലി ചെയ്യാനും തയ്യാറാണെന്ന് ഗോകുൽ പറഞ്ഞു. ആദ്യ ശ്രമത്തിൽ 804-ാം റാങ്കും ഇത്തവണ 357-ാം റാങ്കുമായിരുന്നു ഗോകുലിന്.
ജനങ്ങളുമായി ഇടപഴകണം
എവിടെ പോസ്റ്രിംഗ് ലഭിച്ചാലും പൊതുജനങ്ങളുമായി ഇടപഴകണം. സാധാരണക്കാരെ പരിഗണിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.
വായന കാഴ്‌ച ആപ്പിൽ
എല്ലാ ദിവസവും കേരളകൗമുദിയുടെ കാഴ്‌ച ആപ്പ് കൃത്യമായി വായിക്കും. ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. ഇ-പേപ്പറുകളിലെ ഒരു വരി പോലും വിടാതെ വായിക്കും. സമയം കിട്ടുമ്പോഴൊക്കെ അച്ഛനും അമ്മയും പത്രം വായിച്ച് തരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |