കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ നൽകിയ കേസ് തീർപ്പാക്കണമെന്ന അപേക്ഷയിൽ ഹൈക്കോടതിക്ക് അതൃപ്തി. പൊലീസുകാർക്കെതിരെ ഗുരുതരമായ ആരോപണമുയർന്ന കേസാണിതെന്നും, തീർപ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് മുൻ ഡ്രൈവർ ഇ വി അജിത്ത് ഹർജി നൽകിയത്. ഹർജിയിലെ തുടർനടപടി അവസാനിപ്പിക്കണമെന്നായിരുന്നു സർക്കാരിൻെറ ആവശ്യം. ഹർജി തീർപ്പാക്കാൻ ആവശ്യപ്പെടുന്നതിന് നിയമപരമായി തടസമില്ലെന്ന് ഡി ജി പി കോടതിയെ അറിയിച്ചിരുന്നു. മോൻസൺ മാവുങ്കലിനെതിരായ കേസിൽ ഹർജിക്കാരൻ ഉന്നയിക്കാത്ത കാര്യങ്ങളും കേസിലെ നിർണായക വിവരങ്ങളും ഹൈക്കോടതി ചർച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് സത്യാവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |