തിരുവല്ലയിൽ സി പി എം നേതാവ് സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് ആർ എസ് എസ് ബന്ധമുള്ളവരാണെന്ന് സി പി എം ആരോപിച്ചിരുന്നു. എന്നാൽ പ്രതികളിൽ സി പി എം ബന്ധമുള്ളവരുണ്ടെന്ന വെളിപ്പെടുത്തലുമായി യുവമോർച്ച രംഗത്തുവന്നു. പ്രതിപ്പട്ടികയിലുള്ള കൊല്ലപ്പെട്ട സന്ദീപിന്റെ നാട്ടുകാരനായ നന്ദുവിന്റെ ചിത്രമാണ് യുവമോർച്ച നേതാവ് ലിബിൻ ബാലുശ്ശേരി പുറത്ത് വിട്ടത്. കൊലപാതകത്തിന് പിന്നിൽ ഡി വൈ എഫ് ഐയും കൊട്ടേഷൻ, കഞ്ചാവ് ഗുണ്ട മാഫിയയുമാണെന്നും ലിബിൻ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
LC സെക്രട്ടറിയെ കൊന്നത് DYFI യും കൊട്ടേഷൻ, കഞ്ചാവ് ഗുണ്ട മാഫിയയും..
ഇതിൽ ആദ്യത്തെ ചിത്രം കൊല്ലപ്പെട്ട സഖാവിൻ്റേതും രണ്ടാമത്തെ ചിത്രം ഇദ്ദേഹത്തിൻ്റെ നാട്ടിൽ തന്നെയുള്ള പ്രതി സഖാവ് നന്ദുവിൻ്റേതുമാണ്.
രായ്ക്കുരാമാനം ഒരുത്തനെ കൊന്നത് RSS കാരുടെ തലയിൽ കെട്ടി വച്ച് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുവാനാണ് CPM ശ്രമിച്ചത്.
തിരുവല്ലയിൽ സി.പി.എം. ലോക്കൽ സെക്രട്ടറിയെ കൊന്നത് ഡി.വൈ.എഫ്.ഐക്കാരുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ആണ്.
സംഭവത്തിൽ ഡി.വൈ.എഫ്.ഐ, കഞ്ചാവ് കൊട്ടേഷൻ മാഫിയക്കാർ ഉൾപ്പെടെ നാല് പേർ നിലവിൽ പിടിയിൽ.
പ്രതികളായ കണ്ണൂർ മരുതുംപാടി കുന്നിൽ ഹൗസിൽ മൊയ്തീൻ്റെ മകൻ മുഹമ്മദ് ഫൈസൽ, ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പ് വീട്ടിൽ പ്രമോദ് പ്രസന്നൻ, വേങ്ങൽ പടിഞ്ഞാറത്തുണ്ടിയിൽ പി.എ. നന്ദുകുമാർ എന്നിവർ ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ്. മറ്റൊരു പ്രതി ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു രഘു മുൻപ് യുവമോർച്ചയിൽ പ്രവർത്തിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് ഫൈസലിനെ സമീപ പ്രദേശത്തു നിന്നും ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബംഗളൂരു സ്വദേശി അഭിയാണ് പിടിയിലാകാനുള്ളത്.
വ്യക്തി വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ. ജിഷ്ണുവിന്റെ അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഷ്‌ട്രീയക്കൊലയല്ല ഇതെന്നും പോലീസ് വ്യക്തമാക്കി. ജിഷ്ണു നേരത്തെ മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പ്രതികളെ ഇന്ന് കസ്റ്റഡിയിൽ എടുത്ത് പോലീസ് കൂടുതൽ ചോദ്യം ചെയ്യും.
സന്ദീപിന്റെ രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്നും വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. എന്നാൽ പ്രതികളിൽ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടതോടെ പാർട്ടിയുടെ ഈ നീക്കം കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം ആരോപണമാണ് ഇതോടെ പൊളിഞ്ഞത്.
#libinbalussery #libinbalusserybjp
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |