ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തമിഴ്നാട് അടച്ചു. 90 സെന്റിമീറ്റർ വീതം തുറന്നു വച്ചിരുന്ന അഞ്ചു ഷട്ടറുകൾ അറുപത് സെന്റി മീറ്ററാക്കി കുറച്ചു. ഇതോടെ പെരിയാറിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 3960 ഘനയടിയായി കുറഞ്ഞു.
എട്ടര വരെ സെക്കൻഡിൽ 7900 ഘനയടിയോളം വെള്ളമാണ് തുറന്നു വിട്ടിരുന്നത്. അഞ്ചു മുതൽ ആറു മണിവരെയുള്ള സമയത്താണ് ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്നാട് അതിർത്തിയിലുള്ള അപ്പഡ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർദ്ധിക്കാൻ കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |