SignIn
Kerala Kaumudi Online
Friday, 26 April 2024 3.25 PM IST

ജനനം ഇന്ത്യ-പാക്ക് അതിർത്തിയിൽ; കുഞ്ഞിന് ആരും ചിന്തിക്കാത്ത പേരിട്ട് പാകിസ്ഥാൻ ദമ്പതികൾ

border

ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്കുപുറമേ പുതിയൊരു 'ബോർഡർ' കഴിഞ്ഞ ഡിസംബർ രണ്ടിന് ഇന്ത്യ-പാക്ക് അതിർത്തിയിൽ 'പിറന്നുവീണു'. അതിർത്തിയായ അട്ടാരിയിൽ പിറന്ന പാകിസ്ഥാൻ കുഞ്ഞിന് പേരിടാൻ മാതാപിതാക്കളായ നിംബു ഭായിക്കും ബലം റാമിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കുഞ്ഞിന് നൽകിയ പേര് 'ബോർഡർ'.

പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ല സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ എഴുപത്തിയൊന്ന് ദിവസമായി മറ്റ് തൊണ്ണൂറ്റിയേഴ് പാകിസ്ഥാൻകാരോടൊപ്പം അട്ടാരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബന്ധുക്കളെ സന്ദർശിക്കുന്നതിനും തീർത്ഥാടനത്തിനുമൊക്കെയായി ഇന്ത്യയിലെത്തിയ ഇവർക്ക് അവശ്യ രേഖകൾ ഇല്ലെന്ന പേരിൽ നാട്ടിലേയ്ക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. നാൽപ്പത്തിയേഴ് കുട്ടികളും സംഘത്തിൽ ഉൾപ്പെടുന്നു. ഇവരിൽ ആറ് പേർ ഇന്ത്യയിൽ ജനിച്ചവരാണ്.

വ്യാഴാഴ്ച നിംബുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയൽഗ്രാമത്തിലെ സ്ത്രീകളെത്തിയാണ് ഇവരെ പ്രസവത്തിനും മറ്റും സഹായിച്ചത്. ഇവർക്ക് വേണ്ട ചികിത്സാ സഹായവും നാട്ടുകാർ ഒരുക്കിയിരുന്നു. അട്ടാരി അന്താരാഷ്ട്ര ചെക്ക് പോസ്റ്റിലെ പാർക്കിംഗിൽ ടെന്റ് കെട്ടിയാണ് ഇവ‌ർ നിലവിൽ താമസിച്ചുവരുന്നത്. ഇവർക്ക് മൂന്ന് നേരത്തെ ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമൊക്കെ നാട്ടുകാരാണ് നൽകിവരുന്നത്.

ബലം റാമിനൊപ്പമുള്ള സംഘത്തിലെ ലഗ്യ റാം 2020ൽ ജോധ്പൂരിൽ ജനിച്ച തന്റെ കുഞ്ഞിന് നൽകി പേര് 'ഭാരത്' എന്നാണ്. ജോധ്പൂരിലുള്ള സഹോദരനെ കാണാനെത്തിയ ഇയാൾക്ക് ഇതുവരെ നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിഞ്ഞിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABY, NAME, PAKISTAN, PARENTS, ATTARI, BORDER, INDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.