ന്യൂഡൽഹി: ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഏഷ്യ പവർ ഇൻഡക്സ് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ. രാജ്യത്തെ വിഭവങ്ങളുടെയും രാജ്യങ്ങൾക്കിടയിലുള്ള സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കുന്നത്. നിലവിലെ അധികാര വിതരണവും അധികാരം കൈകാര്യം ചെയ്യുന്ന രീതികളുമെല്ലാം റാങ്ക് നിർണയത്തിനായി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തിനെക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യ ഉൾപ്പെടെ 18 രാജ്യങ്ങൾക്കാണ് ഇത്തരത്തിൽ പോയിന്റ് നിലയിൽ കുറവ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്കാരിക സ്വാധീനം എന്നിവയിലും ഏഷ്യയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. സൈനിക ശൃംഖലയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുകയാണ്. പ്രാദേശിക സൈനിക നയങ്ങളിലെ പുരോഗതിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയെ കൊവിഡ് കാലം സാരമായി ബാധിച്ചിട്ടുണ്ട്. പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നിവയാണ്. വളര്‍ച്ചയുടെ കാര്യത്തില്‍ താഴേക്ക് പോകുന്ന രീതി 2021ല്‍ അമേരിക്ക മെച്ചപ്പെടുത്തുകയും രണ്ട് സുപ്രധാന റാങ്കിംഗുകളില്‍ ചൈനയെ മറികടക്കുകയും ചെയ്തു.
കൊവിഡ് നൽകിയ പ്രതിസന്ധിയെ കൃത്യമായി നേരിട്ടത് തായ്‌വാൻ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ 2030 ഓടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളാകാൻ സാധ്യതയുള്ളതും ഈ രാജ്യങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു. ഇന്തോ പസഫിക് മേഖലയില്‍ അധികാരത്തിന്‍റെ കാര്യത്തില്‍ ആദ്യമായി ചൈന പിന്നോട്ട് പോയതായും റിപ്പോര്‍ട്ട് വിശദമാക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |