തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം തത്കാലത്തേക്ക് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. വിഷയത്തിൽ വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. ഒഴിവുകൾ പിഎസ്‌സിക്ക് വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. സമസ്‌ത സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്.
നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്‌ത നേതാക്കളുടെ ആവശ്യം. പിഎസ്‌സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണത്തെ കുറിച്ചും നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വസ്‌തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
വഖഫ് ബോർഡാണ് നിയമനവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമം പിൻവലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ലീഗിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |